Kalanjukittiya Dragma

കളഞ്ഞുകിട്ടിയ ദ്രാഗ്മാ


 ത്തുനാണ്യമൊരു ചെപ്പിൽ ഭദ്രമായ്

 കാത്തിരുന്നവളെടുത്തു നോക്കവേ 

പത്തിലൊന്നു കുറവൊന്നു കാണ്കയാൽ

 ഹൃത്തിലേറിയതിയായ സംഭ്രമം. 

വീണ്ടുമെണ്ണിയവളൊൻപതെണ്ണമേ 

കണ്ടതുള്ളു, വളരുന്നു കുണ്ഠിതം 

ചൂലെടുത്തുടനെ ദീപവും തെളി-

ച്ചാലയം മുഴുവനൊന്നു തൂത്തവൾ.

 

തൂത്തുവാരിയതിലുണ്ടു നാണയം 

മത്തകാശിനി പരം കൃതാർത്ഥയായ് 

എത്തീ ശീഘ്രമയ മന്ദിരങ്ങളിൽ 

വാർത്തയാകെയവരൊടുരച്ചവൾ. 

വീട്ടിലേക്കു വരുവാൻ ക്ഷണിച്ചുടൻ 

കൂട്ടുകാരികളെ ഹൃഷ്ടചിത്തയായ് 

നഷ്ടവസ്തു തിരികെക്കിടച്ചതിൻ

തുഷ്ടിയെങ്ങനെയൊതുക്കിടും സ്വയം?

ഏകപാപിയനുതാപിയാകുകിൽ 

ദൈവദൂതരുടെയുൾപ്രമോദമോ 

എത്രമാത്രമിനി ദിവ്യരക്ഷകൻ

ക്രിസ്തുനാഥനരുളുന്നതോർക്ക നാം.

                                                                (ഇടപ്പള്ളി തിരുനാൾ സ്മരണിക,1966)