Kooduvitta Madapravu-1

കൂടുവിട്ട മാടപ്രാവ്


കന്യകമാരുടെ ധന്യമണാളനെ

യുന്നതഭക്തിയോടേ 

അന്യൂനപ്രണയത്തോടുതന്നെ 

വരിച്ചവളൽഫോൻസാ

ഭരണങ്ങാനത്താശ്രമമൂലയി

ലവളൊരു രോഗിണിയായ്

കുരിശാം ശയ്യയിൽ നാഥനൊടൊത്തു

 ശയിച്ചു ചിലകാലം.                                       

കാനനമോഹനകുസുമം പോലവൾ

വീശിയ സൗരഭ്യം 

കാറ്റിന്നലകളിലാടിലയിച്ചു

ലോകമറിഞ്ഞില്ലാ 

ആഴിക്കടിയിലൊളിഞ്ഞുകിടക്കും

രത്നവിശേഷത്തേ

ഊഴിയിലറിയുന്നില്ലൊരു വിജ്ഞനു-

 മെങ്ങനെയറിയുന്നു?                               

2

ഉന്നതഗീതയിലെഴുതപ്പെട്ടതു-

പോലെ കപോതികയാൾ

ഉന്നതമായൊരു ശിലയുടെ വിടവിൽ 

വാസമുറപ്പിച്ചു

ആടിയതില്ലവൾ പാടിയതില്ലാ;

സമയം വന്നപ്പോൾ

കൂടു തുറന്നു പ്രാവു പറന്നു

ചിറകടി കേട്ടില്ല.

അനുപമ പരിമളധോരണി പാടേ                 

3

ധരയെച്ചൂഴുകയായ്

അവളുടെ ശാന്തിനികേതനമാരാ-

ഞ്ഞാളുകളെത്തുകയായ്

അവളെസ്സുകൃതിനി സുകൃതിനിയെന്നവർ

 കീർത്തിച്ചീടുകയായ്

അവിടവിടെപ്പര‘മത്ഭുത ശബ്ദ-

മുയർന്നുതുടങ്ങുകയായ്.                               

4

ത്യാഗിനിയൊരു യുവയോഗിനി നിത്യ

സമാധിയടഞ്ഞതിനാൽ

താവിനസുകൃതം! ഭരണങ്ങാനം

തീർത്ഥാടനകേന്ദ്രം!

കാലുമുടന്തനു നല്ലനടപ്പായ്

 കുരുടനു കാഴ്ചയുമായ്

 കാലക്കേടുകൾ കലഹം ചിത്ത-

ഭ്രമവും നീങ്ങുകയായ്. 

കുഷ്ഠമപസ്മാരം വിഷമജ്വര-               

 5

മീവക നിശ്ശേഷം

വിട്ടകലുന്നു സവിനയസാക്ഷി

ഭിഷഗ്വരൻ നല്കുന്നു.

കിട്ടിയ നന്മയിൽ ഹൃദയം തിങ്ങി 

വഴിഞ്ഞ കൃതജ്ഞതയേ

കാട്ടിടുവാനായെത്തുന്നാളുകൾ

 കാണിക്കകളോടെ.

അല്പല്‌പേതരമാണെന്റെ കൃതജ്ഞത

ഞാനതുമെഴുതട്ട,,                                   

6

അൽഫോൻസാമ്മയെ ലോകസമക്ഷം

കീർത്തിച്ചിടട്ടെ.

അത്ഭുതമായൊരു രോഗത്തിൽ നി-

ന്നെന്നെ വിമോചിച്ചു

ചിലപുരുഷകരുണാർദ്രകരദ്വയ-

മവളുടെ പ്രാർത്ഥനയാൽ

വട്ടമൊടിഞ്ഞൊരു കാലിനു പൂർവ്വ           

സുഖസ്ഥിതി കൈവന്നു

വാസ്തവമതുമാ സുകൃതിനിയമ്മ

കടാക്ഷിച്ചതിനാലേ

ക്രിസ്തുവിൽ ബന്ധപ്പെട്ടവർ ഞങ്ങൾ; 

ജ്ഞാനസ്നാനത്താൽ

ക്രിസ്ത്യാനികളായതുമൊരുപള്ളിയി-

 ലൊരു വേദിയിൽത്താൻ.                     

 8

ഞാനൊരു പാപിനി, പുരുസുകൃതിനിയൊടു

 തേടിന ബന്ധത്തിൽ

വാനവവൃന്ദമടക്കിയ പുഞ്ചിരി 

തൂകുന്നുണ്ടാവാം.

പേനായും ബത പിൻവലിയുന്നു

സങ്കോചത്താലേ

ഞാനോ പുളകംകൊള്ളുകയാണൊരു

ദിവ്യാനന്ദത്താൽ.                                       

9

നിത്യപിതാവും തിരുസുതനീശോ

പരിശുദ്ധാത്മാവും 

നിത്യവിരാഗിണി മേരിയതുല്യ 

വിരക്തൻ യൗസേപ്പും

നിത്യാരൂപികൾ മാലാഖമാർ

പരിശുദ്ധരുമമ്മേ, 

നിത്യവുമമ്മയൊടൊരുമിച്ചല്ലേ? 

എന്തൊരു സൗഭാഗ്യം!                       

10

 ചിന്തിച്ചാലൊരു പിടികിട്ടാത്ത

വിശാലസദസ്സല്ലേ? 

സന്തോഷത്തിന്റെ തിരകളിലേവരു-

 മാടിക്കളിയല്ലേ? 

സന്തതസഹനവിദഗ്ദ്ധർക്കവിടെ

ക്കൂടുതൽ സുഖമല്ലേ? 

സന്താപം സവിധത്തിലുമാരെയും

മേശുകയില്ലല്ലേ?                                       

 11

നല്ലതുതന്നെ; ദുർഘടവഴിയിൽ

 കാലുകൾ നൊന്താലും 

വല്ലവിധത്തിലുമവിടെ വരാനാ-

 ണെന്റെ പരിശ്രമവും

ചെറുവിരലൊന്നു പിടിച്ചിട്ടെന്നെ

നടത്തിക്കൊള്ളണമേ 

ചെറുകുട്ടികളെച്ചേച്ചികളൊക്കെ 

നയിക്കുന്നതുപോലെ.                          

12

അവിടെച്ചിലചെറുകളിയാട്ടങ്ങ-

 ളെനിക്കു നടത്തീടാൻ

അനുവാദം വാങ്ങിത്തരുമെങ്കിൽ 

പലതും കാണിക്കാം. 

താളമടിക്കാം പാട്ടുകൾ പാടാം

കവിതകൾ വായിക്കാം

താരാവലികൾക്കിടയിലുയർന്നു

പറക്കാമൊരുപക്ഷേ.                       

13

കാലവിളംബം ലേശവുമെന്യേ 

അങ്ങൊരു സുകൃതിനിയായ് 

നാലുദിഗന്തവുമറിവാൻ, സത്യ-

 തിരുസ്സഭ കൊണ്ടാടാൻ, 

“തെറ്റില്ലാവരമുള്ളൊരു സമ്രാ-

 ട്ടൗദ്യോഗികമായി

കുറ്റമകന്നൊരു മാടപ്രാവേ,

പ്രഖ്യാപിക്കട്ടെ!                                    

14

(1959)