Bharathamahalakshmi-005

വിധവയായ ലക്ഷ്‌മീറാണിയുടെ രാജ്യഭരണം


ള്ളിലങ്ങനെ തിങ്ങിവിങ്ങിയ 

ഖേദഭാരമടക്കിയും 

കല്യകൃത്യവിലോപനം ചെറു- 

തെന്നി ജോലികൾ നോക്കിയും 

വല്ലഭൻ ഭരണം നടത്തിയി- 

രുന്ന ജാൻസിയിലെത്രയും 

തുല്യമറ്റൊരു മാതൃകാഭരണം 

തുടങ്ങിമനസ്വിനി

1

മോചനം ജയിൽവാസികൾക്കഥ 

നാടുതോറുമുഴന്നിടും

 യാചകപ്പരിഷയ്ക്കതീവ സ- 

മൃദ്ധിയായ് സുഖഭോജനം 

രാജകോപനിമിത്തമായ് നിജ 

രാജ്യസീമവെടിഞ്ഞവർ

 രാജസേവകരാകുമാറവരേ 

വിളിച്ചൊരു സാന്ത്വനം

2

എന്നുവേണ്ട പലേതരം കരു-

 ണാസ്രവന്തികൾ മേന്മയിൽ 

വന്നുമുന്നിൽ നിരന്നു നിസ്തുല 

നാടകത്തിനു നാന്ദിയായ്. 

ജാൻസി തന്നുടെ ലക്ഷ്മിയായി

 നൃപാസനത്തിലിരുന്നൊരാ 

റാണി ലക്ഷ്മി ജനാവലിക്കക- 

താരിലും ശുഭലക്ഷ്‌മിയായ്.

3

ബദ്ധവൈരികളായ്ക്കഴിഞ്ഞവ- 

രാമനസ്ഥിതി വിസ്മരി- 

ച്ചാത്ത മോദമടുത്തു ഭാവിയിൽ

 മൈത്രിതന്നെ പുലർത്തുവാൻ.

അത്രമാത്രമുദാരമായ് നയ

 കോവിദാഗ്രണിയായഹോ

 ഭർതൃപീഠവിഭൂഷയായ് പതി- 

നെട്ടുകാരിയൊരത്ഭുതം.

4

പ്രായമെന്തിനു? ദീർഘദൃഷ്‌ടി- 

യന‌മാണു കുലാംഗന- 

യ്ക്കായഥാർത്ഥമടുത്തിടുന്നവർ

 വേണ്ടമട്ടു ഗ്രഹിച്ചിടും.

നേടിമിത്രജനങ്ങളേയതി 

ശക്തരേയവളെങ്ങുമേ 

കൂടിസൈനിക സംഖ്യയും യുവ-

 റാണിയുത്സുകയാകയാൽ.

5

സേനയിൽ മഹിളാവിഭാഗവു- 

മുണ്ടവൾക്കു, രഹസ്യമായ് 

മാനിനീമണിയോദ്ധ്റിതന്നെ

കൊടുത്തവർക്കു സുശിക്ഷണം.

റാണിനായികയായ് നടത്തി 

യിരുന്നൊരാകളരിക്കക- 

ത്തേണലോചനമാരനേകർ 

കടന്നു യൌവനയുക്തകൾ.

6

ധീരനാരികൾ വാളെടുത്തു 

ചുഴറ്റിടുന്നതു കാണുകിൽ 

വീരകേസരിമാർ നമിച്ചിടും 

മെന്നുതന്നെ പറഞ്ഞിടാം

 തോക്കെടുത്തു പടക്കബാത്തു

 നടത്തിരുന്നൊരുവേളയിൽ

 നോക്കിനില്പവരത്ഭുതപ്പെടു,

 മത്രശിക്ഷിതരായവർ

7

അങ്കവേഷ വിധാനസൽക്കവ 

ചാദിയെന്നിവ സംഭരി- 

ച്ചംഗരക്ഷകരാക്കി തന്നുടെ

 നാരിസേനയെ റാണിയാൾ

 മങ്കമാരവർ റാണിയേയൊരു 

ദേവിയായ് ഭയഭക്തിയോ- 

ടന്തരംഗമതിൽ പ്രതിഷ്ഠന- 

ടത്തിയെന്നതു വാസ്തവം.

8

ഇപ്രകാരമകത്തുതന്നെ ക- 

ഴിഞ്ഞുകൂടുകയെന്നതിൽ

 സ്വപ്രജാപരിപാലനോത്സുക

 തൃപ്തയാവുക സാദ്ധ്യമോ?

 തൃപ്പദങ്ങളണച്ചു തൻപ്രിയ 

രാജ്യസീമകളൊക്കെയും

 ക്ഷിപ്രസാദ്ധ്യവിശുദ്ധി ചേർപ്പതി- 

നോർത്തു മംഗളദേവത.

9

പക്വബുദ്ധികളുണ്ടവൾക്കുപ-

 ദേശകർ ഗുണകാംക്ഷികൾ 

മുഖ്യനായൊരമാത്യനുണ്ടു ഹി-

 താനുവർത്തി മഹാശയൻ 

മാർഗ്ഗദർശകരാണവൾക്കവർ

 വേണ്ടപിന്തുണചെയ്തുകൊ-

 ണ്ടാഗ്രഹം നിറവേറ്റിടുന്നതി- 

ലത്യുദാരമനസ്കരും.

10

ആജ്ഞകൊണ്ടകമേയിരുന്നു ഭ-

 രിച്ചിടുന്നൊരുനാടിനെ 

രാജ്ഞിചുറ്റിനടന്നു കാണുവ- 

തുത്തമം ശുഭദായകം 

ഭാസ്കരൻ കിരണങ്ങളെങ്ങുമാ 

യച്ചു ഭൂമിയെവേണ്ടപോൽ

 നോക്കിടുന്നതു മൂലമാണിഹ

 ഭൂതലത്തിലെ ഭൂതികൾ.

11

ആളകമ്പടി പൊന്നണിഞ്ഞ 

കരിപ്രവീരർ തുറുപ്പുകൾ

 കോമളാംഗികളായ തോഴിക- 

ളംഗരക്ഷകസേനയും

 ചാമരം കുട തൊട്ടതൊക്കെ 

നിരന്നു നിന്നുയഥോചിതം 

രാജകീയസവാരിയിങ്ങനെ 

ജാൻസികാണുവതാദ്യമാം

12

ഇഷ്ടദേവതയെ ഭജിച്ചവൾ

 തേരിലേറിയ മാത്രയിൽ

 സുഷ്ഠുവായൊരു സുപ്രഭാതമ- 

തിന്റെ പാടലരശ്മികൾ

 നാട്ടിലാകെ വിരിച്ചുനല്ലൊരു 

പട്ടുകംബളമെന്നപോൽ 

കേട്ടുമംഗളകാഹളം വെടി- 

യൊക്കെയാദരസൂചകം.

13

തോരണം വഴിനീളെയുണ്ടു, നി- 

രന്നുനിന്നകുലാംഗനാ

 മാരെടുത്തു പിടിച്ചൊരാമണി- 

ദീപജാലവുമെങ്ങുമേ. 

മാളികപ്പുറമേറിനിന്നവർ 

പുഞ്ചിരിപ്പുതുപൂക്കളും-

 സൌരംഭം കലരുന്ന പൂക്കളു- 

മൊന്നുപോൽ വരിഷിക്കയായ്

14

തേരിലേക്കു തിരിഞ്ഞുനിന്നു

 തിളങ്ങിടും നയനങ്ങളും

 കോരകങ്ങൾ കണക്കുകൂമ്പി 

നിരന്നുയർന്നകരങ്ങളും 

ക്ഷീരസാഗരതുല്യമായ 

ജനപ്പരപ്പിനിടയ്ക്കു നി- 

ന്നാരവങ്ങളു മാരുവർണ്ണന

 ചെയ്യുമാജയഘേഷവും!

15

സുപ്രസന്നമുഖങ്ങളെന്നിയെ

 കാണ്മതില്ലൊരിടത്തിലും 

കേൾപ്പതില്ല ജയാരവങ്ങളൊ-

 ഴിച്ചു മറ്റൊരുശബ്ദവും. 

അച്ഛനുണ്ടുദിവാൻജിയുണ്ടവർ

 രാജ്യകാര്യവിചിന്തനം 

മെച്ചമായി നടത്തിടുന്നിതു 

രാജധാനിയിൽ രാപ്പകൽ.

16

റാണി വേണ്ട മനശ്ശരീരസു- 

ഖത്തൊടൊത്തു സവാരിയായ് 

കാണികൾക്കു വരപ്രദായിക 

യായിനല്ലൊരുദേവിയായ്. 

താവളസ്ഥലമെന്നുമുന്നറി- 

വുള്ളെടങ്ങളിലാദരാ 

ലാളുകൾ തടവെന്നിചെന്നു ത-

 ടിച്ചുകൂടുകതന്നെയായ്.

17

ഒന്നുകണ്ടൊരുവാക്കു മിണ്ടുക 

ഭാഗ്യദായകമെന്നൊരാൾ 

ചെന്നു സങ്കടമൊന്നുണർത്തുകിൽ

 ശാന്തികൈവരുമെന്നൊരാൾ 

തൊട്ടുകൈവിരൽ തൻശിരസ്സില- 

ണയ്ക്കുകിൽ ശുഭമാകവേ 

കിട്ടുമെന്നു വിചാരമാർന്ന വ 

യസ്സികൾ പലരങ്ങനെ.

18

വന്നതില്ല നിരാശലേശവു- 

മാർക്കുമേതിലുമാവിധം 

വന്ദ്യതന്റെ ജനങ്ങളോടിട 

പെട്ടുപാരമുദാരയായ്. 

എന്തിനേറെ? ജനങ്ങളും ഭര- 

ണാധികാരിണിയും ശരി- 

യ്ക്കന്തരംഗമടുത്തിടഞ്ഞു പു- 

ലർത്തിസൌഹൃദമുത്തമം.

19

സാദരം മുഖദർശനത്തിനു 

വന്നിടും പ്രഭുപത്നിമാർ- 

ക്കാദരാഞ്ജലി നല്‌കുവാന്മടി

കാട്ടിയില്ലവൾ ലേശവും 

ആടയാഭരണങ്ങൾ തൊട്ടവ 

തൃക്കരങ്ങളിൽനിന്നുകി- 

ട്ടീടുവാനുമവർക്കു ഭാഗ്യമു- 

ദിച്ചിരുന്നു പലപ്പൊഴും

20

ഒത്തിണങ്ങിയ ചുറ്റുപാടുക-

ളുള്ളെടങ്ങളിലൊക്കെയും 

ക്ഷേത്രദർശനകാര്യവും പരി 

പാടിയാക്കിയിരുന്നവൾ 

ഒത്തപോൽ മൃഗയാവിനോദ- 

മതും നടത്തിവനങ്ങളിൽ 

കൃത്യനിഷ്ഠയിലേവമാഴ്ചകൾ 

രണ്ടുനാലു കടന്നുപോയ്

21

രാജ്യസീമകൾ കണ്ടുതൃപ്ത‌ി- 

യടഞ്ഞു സജ്ജനഹൃത്തിലേയാർജവ 

ത്തൊടു ചേർന്നഭക്തിയെ

 നേട്ടമാക്കിയൊരാഢ്യയായ്

 രാജധാനിയിലേക്കുധന്യ

 മടങ്ങിവന്നൊരു വേളയിൽ 

വ്യാജമല്ലെതിരേല്‌പു മോടിയൊ- 

ടുത്സവത്തിനു തുല്യമായ്.

22

മുൻപിലേതിലുമൂർജ്ജിതത്തൊടു 

രാജ്യഭാരവുമേറ്റെടു- 

ത്തൻപിയന്നു ഭരിച്ചിരുന്നവൾ 

റാണിമാർകുലറാണിയായ് 

തൻപ്രജാവലി, ജാൻസിയെന്ന 

സപത്നി,യെന്നിവരണ്ടിനേ 

മുമ്പിടാനൊരു സംഗതിക്കിട 

മേകിയില്ലവൾ മാനസേ.

23

ശാന്തിമാനസതാരിൽ സുസ്ഥിര- 

മായിടായതിനെന്നപോൽ 

ബന്ധനൊന്നിടപെട്ടിരുന്നതു 

ഗൌരവം പരമോർക്കുകിൽ.

ഹൂണശക്തി തലയ്ക്കുമേലമ- 

രുന്നു ദത്തവർസമ്മതി- 

യ്‌ക്കേണമായതിനുള്ള രേഖകൾ

 കിട്ടിടാതൊരു തേങ്ങലായ്.

24

ഞങ്ങൾ