Samarppanam

സമർപ്പണം


മർപ്പണം – ഹാ! മധുമഞ്ജരി ഞാ-

 നാർക്കു സമർപ്പിക്കും?

തികച്ചുമായതിനർഹനൊരുളു-

ണ്ടങ്ങേ ലോകത്തിൽ.

ദിവംഗമിച്ചൊരു മാതൃസഹോദര-

 നെൻ പ്രിയ “കൊച്ചച്ചൻ,’

സമർപ്പണം തിരുവടികളിൽ; മഞ്ജരി 

വാസന വീശട്ടെ!

 

അനുഗൃഹീതകവേ,യവിടുത്തേ

 നിസ്തുല വാസനയാ-

ണെനിക്കുമിങ്ങനെ ചോർന്നു ലഭിച്ചതു 

മാതുലബന്ധത്താൽ.

ഇതിൽക്കവിഞ്ഞൊരു മരുമകളുണ്ടോ

സമ്മാനിതയാവാൻ?

ഇതിൽക്കവിഞ്ഞൊരു മാതുലസമ്പ-

 ത്തുണ്ടോ കിട്ടീടാൻ?

കഴിഞ്ഞു സപ്തതിയെങ്കിലുമതിലേ-

 ക്കിച്ചെറു മഞ്ജരിയേ

വഴിഞ്ഞ ഭക്തിയൊടർപ്പിക്കുന്നേൻ

 മുകുളിതപാണികളാൽ.

അകം കുളുർത്തു ചൊരിഞ്ഞിടുമാശി –

സ്സിപ്പൊഴുമെന്നേയ്ക്കും

പതിച്ചിട്ടട്ടെ വത്സലയാമി

ഭഗിനീസുതയുടെമേൽ!